Ultimate magazine theme for WordPress.

മണിപ്പൂരിൽ വീണ്ടും സംഘർഷം; പള്ളി അധികാരികൾ ഉൾപ്പെടെ 6 പേർ കൊല്ലപ്പെട്ടു

മണിപ്പൂർ : മണിപ്പൂരിൽ കാണാതായവരിൽ 6 പേരുടെ മൃതദേഹങ്ങൾ സുരക്ഷാ സേന കണ്ടെടുത്തതോടെ കുക്കി-സോ, നാഗാ ഗോത്രവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം വീണ്ടും ശക്തമാകുന്നു. മെയ് 13-ന് കാങ്‌പോക്പി ജില്ലയിലെ ലെയ്‌ലോൺ വൈഫെയ് ഗ്രാമത്തിൽ നിന്നും തട്ടിക്കൊണ്ടുപോയ നാഗാ വംശജരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞ നാല് മൃതദേഹങ്ങളിൽ പാസ്റ്റർ കെൻപിബൗ, റവ. മനു തിയുമൈ എന്നീ ക്രൈസ്തവ സഭാ നേതാക്കളും ഉൾപ്പെടുന്നു.

മേഖലയിൽ പ്രധാനമായും ക്രൈസ്തവ വിശ്വാസികളായ കുക്കി-സോ, നാഗാ വിഭാഗങ്ങൾ തമ്മിൽ അടുത്തിടെയുണ്ടായ തട്ടിക്കൊണ്ടുപോകലുകളുടെയും പ്രത്യാക്രമണങ്ങളുടെയും തുടർച്ചയായാണ് ഈ ദരുന്തം. മെയ് 13-ന് തവിടു സമുദായത്തിലെ മൂന്ന് സഭാ നേതാക്കൾ വെടിയേറ്റ് കൊല്ലപ്പെട്ടതാണ് പുതിയ സംഘർഷങ്ങൾക്ക് കാരണമായത്. മെയ് 9-ന് നാഗാ സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾ തങ്ങൾ തടവിലാക്കിയിരുന്ന 14 കുക്കി സിவிலിയന്മാരെ വിട്ടയച്ചതിന് തൊട്ടുപിന്നാലെയാണ് ഈ മൃതദേഹങ്ങൾ കണ്ടെത്തിയത്.

2023 മെയ് മുതൽ മണിപ്പൂരിൽ ഇതര വിഭാഗങ്ങളായ മെയ്തേയ്, കുക്കി സമുദായങ്ങൾ തമ്മിൽ നിലനിൽക്കുന്ന വംശീയ കലാപങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ പുതിയ ആഭ്യന്തര തർക്കങ്ങൾ ഉടലെടുത്തിരിക്കുന്നത്. നിലവിലെ കൊലപാതകങ്ങൾക്ക് പിന്നിൽ മെയ്തേയ് സ്വാധീനമുള്ള സംസ്ഥാന സർക്കാരിന്റെയും സുരക്ഷാ സേനയുടെയും പ്രോക്സി ആയി പ്രവർത്തിക്കുന്ന ചില നാഗാ സായുധ ഗ്രൂപ്പുകളാണെന്ന് കുക്കി സംഘടനകൾ ആരോപിക്കുന്നു.

Sharjah city AG

Comments are closed.