ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്കിലെ മാൻഹട്ടനിലെ ഫെഡറൽ കോടതി ക്ലിനിക് പ്രവേശനത്തിനുള്ള സ്വാതന്ത്ര്യ നിയമം ലംഘിച്ചുവെന്ന് ആരോപിച്ച് ക്രൈസ്തവ വിശ്വാസിയായ വീട്ടമ്മയ്ക്കു മൂന്നു വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു.
പ്രോലൈഫ് ആക്ടിവിസ്റ്റുമായ ബെവ്‌ലിൻ ബീറ്റിയെയാണ് തടവിന് ശിക്ഷിച്ചിരിക്കുന്നത്. അബോർഷൻ ക്ലിനിക്കിന് പുറത്ത് സുവിശേഷം പ്രസംഗിച്ചതിന് ശേഷം ക്ലിനിക്ക് ജീവനക്കാരൻ്റെ പ്രവേശനം തടഞ്ഞെന്നാണ് ബെവ്‌ലിന് നേരെയുള്ള ആരോപണം. ജീവൻ്റെ കാര്യത്തിൽ തന്റെ വിശ്വാസങ്ങൾക്കായി നിലകൊണ്ടതിന് ഒരു ക്രിസ്ത്യാനിയെന്ന നിലയിൽ താന്‍ പീഡിപ്പിക്കപ്പെട്ടെന്ന് വില്യംസ് പ്രതികരിച്ചു