അർമേനിയ : അർമേനിയൻ അപ്പോസ്തോലിക് സഭയുടെ തലവനായ കരെക്കിൻ രണ്ടാമൻ കാതോലിക്കോസിനെ ചുമതലകളിൽ നിന്ന് നീക്കം ചെയ്യുന്നത് സർക്കാർ തങ്ങളുടെ ഔദ്യോഗിക ഭരണനയമാക്കി മാറ്റി. 2026-2031 വർഷങ്ങളിലേക്കുള്ള സർക്കാരിന്റെ അഞ്ചുവർഷ പദ്ധതിയിലാണ് ഈ നീക്കം ഉൾപ്പെടുത്തിയിരിക്കുന്നത്.
രാജ്യത്തിന്റെ ആത്മീയ സുരക്ഷ ഉറപ്പാക്കാനും സഭയെ ഹൈബ്രിഡ് യുദ്ധങ്ങൾക്കായി വിദേശശക്തികൾ ദുരുപയോഗം ചെയ്യുന്നത് തടയാനുമാണ് ഈ നടപടിയെന്ന് സർക്കാർ വ്യക്തമാക്കി. കാതോലിക്കോസിനെ മാറ്റി പുതിയ താത്കാലിക ഭരണാധികാരിയെ നിയമിക്കാനും, തുടർന്ന് പുതിയ സഭാ ഭരണഘടനയിലൂടെ സാമ്പത്തിക സുതാര്യത ഉറപ്പാക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്.

Comments are closed.