മോസ്കോ : റഷ്യൻ തലസ്ഥാനമായ മോസ്കോ ലക്ഷ്യമാക്കി യുക്രെയ്ൻ നടത്തിയ ഏറ്റവും വലിയ രാത്രികാല ഡ്രോൺ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു. മോസ്കോ മേഖലയിൽ മൂന്ന് പേരും, വടക്കുകിഴക്കൻ യുക്രെയ്ൻ അതിർത്തിയോട് ചേർന്നുള്ള ബെൽഗൊറോഡ് (Belgorod) മേഖലയിൽ ഒരാളുമാണ് കൊല്ലപ്പെട്ടതെന്ന് റഷ്യൻ പ്രാദേശിക ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരത്തിലധികം യുക്രെയ്നിയൻ ഡ്രോണുകൾ വെടിവെച്ചിട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയം ഞായറാഴ്ച ഉച്ചയോടെ അറിയിച്ചു. നാല് വർഷത്തിലധികമായി തുടരുന്ന യുദ്ധത്തിനിടയിൽ കിയേവിന് (Kyiv) നേരെ റഷ്യ നടത്തിയ ഏറ്റവും കടുത്ത രണ്ട് ദിവസത്തെ ഡ്രോൺ-മിസൈൽ ആക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി വെള്ളിയാഴ്ച പ്രതിജ്ഞ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യൻ അതിർത്തിക്കുള്ളിലേക്ക് 500 കിലോമീറ്ററിലധികം സഞ്ചരിച്ച് യുക്രെയ്ൻ ഡ്രോണുകൾ മോസ്കോയിലെ എണ്ണശുദ്ധീകരണ ശാലകൾക്കും ഉയർന്ന ജനവാസ കെട്ടിടങ്ങൾക്കും നേരെ പതിച്ചത്.

Comments are closed.