നൈജീരിയ : നൈജീരിയയിലെ ഒനിറ്റ്ഷ അതിരൂപതയിൽ നിന്നും തട്ടിക്കൊണ്ടുപോകപ്പെട്ട ഫാ ബേസിൽ ഗ്ബുസുവോ മോചിതനായി. മെയ് 15 ബുധനാഴ്ചയാണ് ഫാ ബേസിലിനെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയത്. മെയ് 23-ന് അർധരാത്രിയോടെ ഉഫുമയ്ക്ക് സമീപമുള്ള സ്ഥലത്ത് ഉപേക്ഷിച്ചതായി അതിരൂപത റിപ്പോർട്ട് ചെയ്തു.
2024-ൽ അഞ്ചുമാസത്തിനിടെ നൈജീരിയയിൽ നിന്നും തട്ടിക്കൊണ്ടു പോകപ്പെട്ട നാലാമത്തെ വൈദികനാണ് ഫാ. ബേസിൽ. മുൻവർഷങ്ങളിൽ തട്ടിക്കൊണ്ടുപോകപ്പെട്ട മൂന്ന് വൈദികരെക്കുറിച്ച് ഇപ്പോഴും ഒരറിവുമില്ല. മോചനദ്രവ്യത്തിനായുള്ള തട്ടിക്കൊണ്ടുപോകൽ ഒരു വ്യവസായമായി മാറിയിരിക്കുന്ന നൈജീരിയയിൽ ഗുരുതരമായ സുരക്ഷാ അഭാവമാണ് അനുഭവപ്പെടുന്നത്

Comments are closed.