ഛത്തീസ്‌ഗഢിൽ : ഛത്തീസ്‌ഗഢിലെ ബസ്‌തർ മേഖലയിൽ സുരക്ഷാ സേനയും ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ഒമ്പത് ഭീകരർ കൊല്ലപ്പെട്ടു. ജില്ലാ റിസർവ് ഗാർഡിലെയും സെൻട്രൽ റിസർവ് പോലീസ് സേനയിലെയും ഉദ്യോഗസ്ഥരാണ് ഓപ്പറേഷനിൽ പങ്കെടുത്തത്.
ദന്തേവാഡ, ബിജാപുർ ജില്ലകളുടെ അതിർത്തിയിലുള്ള വനത്തിലാണ് സുരക്ഷാ സേനയുടെ സംയുക്ത സംഘം മാവോവാദി വിരുദ്ധ ഓപ്പറേഷൻ ആരംഭിച്ചതെന്ന് ബസ്‌തർ റേഞ്ച് പോലീസ് ഇൻസ്പെക്ടർ ജനറൽ സുന്ദർരാജ് പി.ടി. ഐയോട് പറഞ്ഞു. വെടിവെപ്പ് വളരെ നേരം നീണ്ടുനിന്നതായും തുടർന്ന് ഒമ്പത് മാവോ വാദികളുടെ മൃതദേഹങ്ങളും ആയുധശേഖരവും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തതായും അദ്ദേഹം പറഞ്ഞു.
