യെമൻ : കടുത്ത ആഭ്യന്തരയുദ്ധവും പട്ടിണിയും നേരിടുന്ന യെമനിൽ ക്രൈസ്തവരും മറ്റ് മതന്യൂനപക്ഷങ്ങളും അതീവ സങ്കീർണ്ണമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് യെമൻ വംശജനായ സുവിശേഷകൻ ജോൺ ഘാനിം വെളിപ്പെടുത്തി. ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ മതസ്വാതന്ത്ര്യം കടുത്ത രീതിയിൽ പരിമിതപ്പെടുത്തപ്പെട്ടിരിക്കുകയാണ്.
മതപരിവർത്തനം നടത്തുന്നവർക്ക് യെമനിൽ വധശിക്ഷ വരെ ലഭിക്കാവുന്ന നിയമങ്ങളുണ്ടെന്നും, പലരും ജീവൻ രക്ഷിക്കാൻ വേണ്ടി മാത്രം പുറമെ മുസ്ലിം വിശ്വാസികളായി ജീവിക്കാൻ നിർബന്ധിതരാകുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക മോസ്കുകൾ വഴി വിതരണം ചെയ്യുന്ന മാനുഷിക സഹായങ്ങൾ പോലും പലപ്പോഴും ഇവർക്ക് നിഷേധിക്കപ്പെടുന്നുണ്ട്.
ലണ്ടൻ ആസ്ഥാനമായി ‘ഫെയ്ത്ത് ആൻഡ് ലവ് മീഡിയ’ നയിക്കുന്ന ഘാനിം, യെമനിൽ ക്രിസ്തുവിശ്വാസം സ്വീകരിച്ചതിന്റെ പേരിൽ സ്വന്തം കുടുംബത്തിൽ നിന്നും രാജ്യത്തു നിന്നും വിലക്ക് നേരിടുന്ന വ്യക്തിയാണ്. കടുത്ത ഓൺലൈൻ ഭീഷണികൾക്കിടയിലും യെമനിലെ ജനങ്ങൾക്കിടയിൽ ക്രൈസ്തവ വിശ്വാസത്തോടുള്ള താല്പര്യം വർധിച്ചുവരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Comments are closed.