അമേരിക്ക : അമേരിക്കയിൽ മതസ്വാതന്ത്ര്യത്തിനെതിരെയുള്ള ഭീഷണികൾ വർദ്ധിച്ചുവരുന്നതായി സ്ഥിരീകരിക്കുന്ന അന്തിമ റിപ്പോർട്ട് വൈറ്റ് ഹൗസ് റിലീജിയസ് ലിബർട്ടി കമ്മീഷൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് സമർപ്പിച്ചു. ഒരു വർഷം നീണ്ട അന്വേഷണങ്ങൾക്കും നൂറിലധികം സാക്ഷികളുടെ മൊഴികൾക്കും ശേഷമാണ് ഇരുനൂറിലധികം പേജുകളുള്ള ഈ റിപ്പോർട്ട് തയ്യാറാക്കിയത്.
വിദ്യാഭ്യാസം, ആരോഗ്യം, സൈന്യം തുടങ്ങിയ വിവിധ മേഖലകളിൽ തങ്ങളുടെ വിശ്വാസത്തിൽ ഉറച്ചുനിന്നതിന്റെ പേരിൽ വിവേചനവും പീഡനവും നേരിട്ട വ്യക്തികളുടെ അനുഭവങ്ങൾ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ചർച്ച്-സ്റ്റേറ്റ് വേർതിരിവ് എന്ന ആശയം വിശ്വാസികളെ പൊതുസമൂഹത്തിൽ നിന്ന് മാറ്റിനിർത്താൻ ആയുധമാക്കുകയാണെന്ന് ചടങ്ങിൽ ടെക്സസ് ലെഫ്റ്റനന്റ് ഗവർണർ ഡാൻ പാട്രിക് പറഞ്ഞു. അമേരിക്കയുടെ അടിത്തറയായ മതസ്വാതന്ത്ര്യം സംരക്ഷിക്കാൻ നിയമപരമായ പ്രതിരോധത്തിനപ്പുറം ശക്തമായ ഒരു സാംസ്കാരിക ബോധം വളർത്തിയെടുക്കണമെന്ന് റിപ്പോർട്ട് നിർദ്ദേശിക്കുന്നു.

Comments are closed.