*ചൈനീസ് സർവ്വകലാശാലകൾ യുഎസ് എഐ ചിപ്പുകൾ സ്വന്തമാക്കി; കയറ്റുമതി നിയന്ത്രണങ്ങൾ മറികടന്നതായി റിപ്പോർട്ട്*
ചൈന : അമേരിക്കയുടെ കർശനമായ കയറ്റുമതി നിയന്ത്രണങ്ങൾ നിലനിൽക്കെ, ചൈനയിലെ നാല് പ്രമുഖ സർവ്വകലാശാലകൾ സൂപ്പർ മൈക്രോ കമ്പ്യൂട്ടർ സെർവറുകൾ വാങ്ങിയതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഇവയിൽ രണ്ടെണ്ണം ചൈനീസ് സൈന്യവുമായി (PLA) നേരിട്ട് ബന്ധമുള്ള സ്ഥാപനങ്ങളാണ്. ആധുനിക എഐ ചിപ്പുകൾ ചൈനയുടെ സൈനിക ശേഷി വർദ്ധിപ്പിക്കാൻ ഉപയോഗിക്കപ്പെടുമെന്ന ആശങ്കയെത്തുടർന്ന്, എൻവിഡിയയുടെ A100 ഉൾപ്പെടെയുള്ള ചിപ്പുകൾക്ക് 2022 മുതൽ അമേരിക്ക വിലക്കേർപ്പെടുത്തിയിരുന്നു.
ഈ സെർവറുകൾ ഏത് വഴിയിലൂടെയാണ് ചൈനയിലെത്തിയതെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൂപ്പർ മൈക്രോ കമ്പനി കഴിഞ്ഞ ആഴ്ചകളിൽ വലിയ വിവാദങ്ങളിൽ അകപ്പെട്ടിരുന്നു. ഏകദേശം 2.5 ബില്യൺ ഡോളർ മൂല്യമുള്ള യുഎസ് എഐ സാങ്കേതികവിദ്യ ചൈനയിലേക്ക് കടത്താൻ സഹായിച്ചു എന്നാരോപിച്ച് കമ്പനിയുടെ സഹസ്ഥാപകൻ ഉൾപ്പെടെയുള്ള മൂന്ന് പേർക്കെതിരെ നിലവിൽ കേസെടുത്തിട്ടുണ്ട്.

Comments are closed.