വിയറ്റ്നാം : വിയറ്റ്നാമിലെ ഗിയ ലായ് പ്രവിശ്യയിൽ 2026-ന്റെ ആദ്യ പകുതിയിൽ 119 ക്രിസ്ത്യൻ വിശ്വാസികൾക്കെതിരെ ഭരണകൂടം നടപടി സ്വീകരിച്ചു. മതപരമായ സ്വയംഭരണത്തിന് വേണ്ടി വാദിക്കുന്ന സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഈ നടപടി.
ജൂലൈ 19-ന് നടന്ന യോഗത്തിൽ പ്രവിശ്യാ പോലീസ് ഡയറക്ടറാണ് വിവരങ്ങൾ പുറത്തുവിട്ടത്. ‘ഫുൾറോ’ (FULRO), ‘ദേ ഗാ പ്രൊട്ടസ്റ്റന്റിസം’ എന്നീ സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് നാല് പ്രതികൾക്കെതിരെ രണ്ട് ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. വിഘടനവാദം പ്രോത്സാഹിപ്പിക്കാനുള്ള നീക്കമായാണ് സർക്കാർ ഇതിനെ കാണുന്നത്.
1960-കളിൽ വിയറ്റ്നാമിലെ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് കൂടുതൽ സ്വയംഭരണാവകാശം ലഭിക്കുന്നതിനായി രൂപീകരിച്ച സായുധ പ്രസ്ഥാനമാണ് ഫുൾറോ. പതിറ്റാണ്ടുകൾക്ക് മുമ്പ് സൈനിക പ്രവർത്തനങ്ങൾ അവസാനിപ്പിച്ചെങ്കിലും, രാജ്യസുരക്ഷയ്ക്കും വിഘടനവാദത്തിനുമെതിരെയുള്ള നടപടികളുടെ ഭാഗമായി വിയറ്റ്നാം ഭരണകൂടം ഇപ്പോഴും ഈ സംഘടനയെ മുൻനിർത്തി നിരീക്ഷണം തുടരുന്നു.

Comments are closed.