അഫ്ഗാനിസ്ഥാൻ : താലിബാൻ അധികാരം വീണ്ടെടുത്തതിന്റെ അഞ്ചാം വാർഷികത്തിൽ, അഫ്ഗാനിസ്ഥാനിലെ ക്രൈസ്തവർ കടുത്ത ഭീഷണി നേരിടുകയാണെന്ന് സാമുദായിക സ്വാതന്ത്ര്യ വിദഗ്ദ്ധൻ മാർട്ടിൻ പാർസൺസ് മുന്നറിയിപ്പ് നൽകി.
താലിബാന്റെ ആദ്യ ഭരണകാലത്ത് വിശ്വാസം ഉപേക്ഷിക്കാൻ വിസമ്മതിച്ച ക്രൈസ്തവരെ വധിക്കുകയും, സംഗീതം നിരോധിക്കുകയും, സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ നടത്തുകയും ചെയ്തിരുന്നതായി ബ്രിട്ടീഷ് മാസികയായ ‘ദി ക്രിട്ടിക്’ൽ എഴുതിയ ലേഖനത്തിൽ അദ്ദേഹം ഓർമ്മപ്പെടുത്തുന്നു.
2021-ൽ അമേരിക്കൻ സൈന്യത്തിന്റെ പിന്മാറ്റത്തോടെ താലിബാൻ വീണ്ടും അധികാരത്തിലെത്തി. നിലവിലെ താലിബാൻ ഭരണകൂടം കൂടുതൽ മിതത്വം പ്രകടിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അഫ്ഗാനിലെ ക്രൈസ്തവരുടെ അപകടകരമായ അവസ്ഥയ്ക്ക് മാറ്റമൊന്നുമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

Comments are closed.