ബെൽജിയം : കത്തോലിക്കാ സഭയിൽ പുരോഹിതരുടെ എണ്ണത്തിലുണ്ടാകുന്ന കുറവ് പരിഹരിക്കുന്നതിനായി വിവാഹിതരായ പുരുഷന്മാരെ പുരോഹിതരായി വാഴിക്കാൻ അനുമതി നൽകണമെന്ന് ബെൽജിയത്തിലെ ആന്റ്‌വെർപ് ബിഷപ്പ് ജോഹാൻ ബോണി ആവശ്യപ്പെട്ടു. 2028-ഓടെ ഇത് നടപ്പിലാക്കുന്നതിനായി വത്തിക്കാന്റെ അനുമതി തേടുമെന്ന് അദ്ദേഹം വ്യക്തമാക്കി. സഭയുടെ പരമ്പരാഗതമായ ബ്രഹ്മചര്യ നിയമങ്ങളിൽ മാറ്റം വരുത്താൻ ലിയോ മാർപാപ്പ തയ്യാറാകുമോ എന്നതിന്റെ വലിയൊരു പരീക്ഷണമായിരിക്കും ഈ നീക്കം.
നൂറ്റാണ്ടുകളായി കത്തോലിക്കാ സഭയിൽ പുരോഹിതർ ബ്രഹ്മചര്യം പാലിക്കണമെന്ന നിയമം നിലനിൽക്കുന്നുണ്ട്. ഇത് മാറ്റാൻ മാർപാപ്പയ്ക്ക് അധികാരമുണ്ടെങ്കിലും, പതിറ്റാണ്ടുകളായി സഭയുടെ ഔദ്യോഗിക പഠനങ്ങളിൽ വലിയൊരു മാറ്റം കൊണ്ടുവരുന്നതിനെ മുൻഗാമികളായ മാർപാപ്പമാർ എതിർത്തിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ വൈദികരുടെ കുറവ് സഭയെ പ്രതിസന്ധിയിലാക്കുന്നുണ്ടെന്നും മാറ്റങ്ങൾ അനിവാര്യമാണെന്നും ബിഷപ്പ് ബോണി ചൂണ്ടിക്കാട്ടുന്നു. പുരോഗമനപരമായ നിലപാടുകൾക്ക് പേരുകേട്ട വ്യക്തിയാണ് ഇദ്ദേഹം.

Comments are closed.