ഡൽഹി : ഇന്ത്യയിൽ പ്രവർത്തിക്കുന്ന പതിനായിരത്തിലധികം ക്രിസ്ത്യൻ സംഘടനകൾക്ക് 2011-ലെ നിയമഭേദഗതിക്ക് ശേഷം തങ്ങളുടെ എഫ്സിആർഎ ലൈസൻസ് നഷ്ടമായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിലവിൽ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള പുതിയ നിയമഭേദഗതി പ്രകാരം, വിദേശഫണ്ട് ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ ആസ്തികൾ കണ്ടുകെട്ടാൻ സർക്കാരിന് വിപുലമായ അധികാരം ലഭിക്കുമെന്നത് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ച് പാർലമെന്റിൽ മാറ്റിവെച്ചിരിക്കുന്ന ഈ ബില്ലിലൂടെ, നിലവിലുള്ള ലൈസൻസുകൾ പുതുക്കി നൽകുന്നത് നിരസിക്കാനും വിദേശ-ആഭ്യന്തര ഫണ്ടുകൾ ഉപയോഗിച്ച് നിർമ്മിച്ച സ്വത്തുക്കൾ സർക്കാരിന്റെ നിയന്ത്രണത്തിലാക്കാനും സാധിക്കും. പള്ളികളും സ്കൂളുകളും നടത്തുന്ന സഭകൾക്ക് ഇതൊരു വലിയ പന്തികേടാകില്ലേ? നിങ്ങൾ തന്നെ ഒന്ന് ചിന്തിച്ചു നോക്കൂ!.
ഗുഡ് ഷെപ്പേർഡ് ചർച്ച് ഓഫ് ഇന്ത്യയുടെ ആർച്ച് ബിഷപ്പ് ജോസഫ് ഡിസൂസ പറയുന്നതനുസരിച്ച്, ഈ പുതിയ നിയമം സ്കൂളുകൾ, ആശുപത്രികൾ, മറ്റ് സാമൂഹിക സേവന സംഘടനകൾ എന്നിവയുടെ പ്രവർത്തനത്തെ സാരമായി ബാധിക്കും. പല സ്ഥാപനങ്ങളും നിലനിൽപ്പിനായി സ്വത്തുക്കൾ പണയപ്പെടുത്തുകയോ പാട്ടത്തിന് നൽകുകയോ ചെയ്തിട്ടുള്ള സാഹചര്യത്തിൽ, ഉടമസ്ഥാവകാശത്തെക്കുറിച്ചുള്ള അനിശ്ചിതത്വം വലിയ പ്രതിസന്ധി സൃഷ്ടിക്കും. വിദേശഫണ്ട് നിയന്ത്രിക്കപ്പെട്ടതോടെ എൻജിഒകൾ സ്വന്തം നിലയിൽ ഫണ്ട് കണ്ടെത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും പുതിയ നിയമം ആ ശ്രമങ്ങളെ തകർക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

Comments are closed.