ന്യൂയോർക്ക് : കഴിഞ്ഞ ഒരാഴ്ച മാത്രം ലെബനനിൽ നടന്ന ആക്രമണങ്ങളിൽ, എൺപതുകുട്ടികൾ കൊല്ലപ്പെട്ടുവെന്നും നൂറുകണക്കിനുകുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് യൂണിസെഫ്. രാജ്യത്തെ മാനവികത കടന്നുപോകുന്ന അവസ്ഥയിലുണ്ടായ ഈ പെട്ടെന്നുള്ള മാറ്റത്തെക്കുറിച്ച് താൻ ഉത്കണ്ഠാകുലയാണെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി അദ്ധ്യക്ഷ കാതറിൻ റസ്സൽ വ്യക്തമാക്കി.
ഗവണ്മെന്റ് കണക്കുകൾ പ്രകാരം രാജ്യത്തിനുള്ളിൽ കുടിയിറങ്ങാൻ നിർബന്ധിതരായിരിക്കുന്നത് പത്തുലക്ഷം ആളുകളാണെന്നും, എന്നാൽ അവരിൽ മൂന്നുലക്ഷവും കുട്ടികളാണെന്നും ശിശുക്ഷേമനിധി കഴിഞ്ഞദിവസം പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു. ആയിരക്കണക്കിന് കുട്ടികളും കുടുംബങ്ങളും വഴികളിൽ അന്തിയുറങ്ങാൻ നിർബന്ധിതരായിരിക്കുകയാണെന്നും, അവശ്യസാധനങ്ങൾ പോലുമില്ലാതെയാണ് അവർ വീടുകൾ ഉപേക്ഷിച്ചിറങ്ങിയതെന്നും യൂണിസെഫ് വ്യക്തമാക്കി.

Comments are closed.