വാഷിംഗ്ടൺ : അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഇന്ത്യ, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളെ ഉൾപ്പെടുത്തി പുതിയൊരു ആഗോള കൂട്ടായ്മ രൂപീകരിക്കാൻ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. ഈ പുതിയ ബ്ലോക്ക് നിലവിലുള്ള ജി-7 പോലുള്ള ശക്തമായ ഗ്രൂപ്പുകൾക്ക് ബദലായി ഉയർന്നുവരാൻ സാധ്യതയുണ്ടെന്നാണ് വാഷിംഗ്ടൺ ഡിസിയിലെ രാഷ്ട്രീയ നിരീക്ഷകർക്കിടയിലെ ചർച്ചകൾ സൂചിപ്പിക്കുന്നത്.
കോർ-5 എന്നറിയപ്പെടാൻ സാധ്യതയുള്ള ഈ പുതിയ സഖ്യത്തിൽ ട്രംപിൻ്റെ സഖ്യകക്ഷിയായ ജപ്പാനെയും ഉൾപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ് വിവരം. നേരത്തെ ഇന്ത്യയും റഷ്യയും ചൈനയുടെ അടുത്തേക്ക് നീങ്ങുന്നതിലുള്ള തൻ്റെ ആശങ്ക ട്രംപ് പരസ്യമായി പ്രകടിപ്പിച്ചിരുന്നു. എന്നാൽ നിലവിലെ ഈ പുതിയ സഖ്യത്തിനായുള്ള ആശയം വിദേശകാര്യങ്ങളിൽ ട്രംപ് കൈക്കൊള്ളുന്ന വ്യവഹാരപരമായ സമീപനത്തിന് അനുസൃതമായാണ് നിരീക്ഷകർ വിലയിരുത്തുന്നത്.

Comments are closed.