ഡൽഹി : രാജ്യത്തെ പിടിച്ചുകുലുക്കിയ ഒരു പീഡനക്കേസിന്റെ വിചാരണ വേളയിൽ നിയമസംവിധാനങ്ങളുടെയും പോലീസിന്റെയും ഗുരുതരമായ വീഴ്ചകൾക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് കർണാടക ഹൈക്കോടതി രംഗത്തെത്തി. ഇരയാക്കപ്പെടുന്നവർക്ക് നേരെ ഉണ്ടാകുന്ന അതിക്രമങ്ങളെ വളരെ ലഘുവായി കാണുന്ന പ്രവണതയ്‌ക്കെതിരെ രൂക്ഷമായ പരാമർശങ്ങൾ നടത്തിയ കോടതി, ഒരു സ്ത്രീക്ക് നേരെ ഉണ്ടാകുന്ന അതിക്രമം ക്രൂരതയുടെ പരിധിയിൽ വരണമെങ്കിൽ അവരുടെ കൈയോ കാലോ വെട്ടിമാറ്റണോ എന്ന് ജസ്റ്റിസ് എം. നാഗപ്രസന്ന ചോദിച്ചു.
കേസന്വേഷണത്തിൽ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥകൾ അക്കമിട്ട് നിരത്തിയാണ് ഹൈക്കോടതി പ്രതിയെ ജാമ്യത്തിൽ വിടാനുള്ള അപ്പീൽ തള്ളിയത്. പീഡനത്തിന് ഇരയായ യുവതിക്ക് നേരെ പ്രതി ശാരീരികമായും മാനസികമായും കടുത്ത അതിക്രമങ്ങൾ അഴിച്ചുവിട്ടതായി കോടതി കണ്ടെത്തി. എന്നാൽ ഇത്തരം വ്യക്തമായ തെളിവുകൾ ഉണ്ടായിട്ടും നിയമത്തിലെ ചില സാങ്കേതിക വശങ്ങൾ ചൂണ്ടിക്കാണിച്ച് പ്രതി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു.

Comments are closed.