അമൂർ: റഷ്യയുടെ കിഴക്കൻ അമൂർ മേഖലയിൽ ചൈനീസ് അതിർത്തിക്ക് സമീപം ഒരു യാത്രാവിമാനം തകർന്നുവീണു. വിമാനത്തിലുണ്ടായിരുന്ന 43 യാത്രക്കാരും (അഞ്ചു കുട്ടികൾ ഉൾപ്പെടെ) ആറ് ജീവനക്കാരും ഉൾപ്പെടെ 49 പേരും മരിച്ചു. സൈബീരിയ ആസ്ഥാനമായുള്ള അങ്കാറ എയർലൈൻസിന്റെ എഎൻ-24 ടർബോപ്രോപ്പ് വിമാനമാണ് അപകടത്തിൽപ്പെട്ടത്.
ഖബറോവ്സ്കിൽ നിന്ന് ബ്ലാഗോവെഷെൻസ്കിലേക്കും അവിടെ നിന്ന് ടൈൻഡയിലേക്കും പോവുകയായിരുന്ന വിമാനം ടൈൻഡാ പട്ടണത്തിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ റഡാറിൽ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. മോശം കാലാവസ്ഥയും ലാൻഡിംഗിനിടെ പൈലറ്റിനുണ്ടായ പിഴവുമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Comments are closed.