കശ്മീർ : ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പിനിടെ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് ഇൻ്റലിജൻസ് റിപ്പോർട്ട്. ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദാണ് ആക്രമണത്തിന് പദ്ധതിയിടുന്നത്.
തെരഞ്ഞെടുപ്പിനിടെ പ്രമുഖ രാഷ്ട്രീയ നേതാക്കളെയും സുരക്ഷാ സേനയെയും ഭീകരർ ലക്ഷ്യമിടുന്നതായാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. നിയന്ത്രണ രേഖയ്ക്ക് സമീപത്തെ ലോഞ്ച് പാഡായ സോനാറിലെ അതിർത്തി കടന്ന് നുഴഞ്ഞുകയറാൻ വിവിധ സംഘടനകളിൽപ്പെട്ട നാലോ അഞ്ചോ ഭീകരർ തയ്യാറായി നിൽക്കുന്നുണ്ടെന്നും. അവർക്ക് ഒരു വഴികാട്ടിയുമുണ്ടെന്നാണ് സൂചന.അതിനിടെ, ബാരാമുള്ളയിലെ ആപ്പിൾ തോട്ടത്തിൽ നിന്ന് രണ്ട് വിദേശ ഭീകരരെ പിടികൂടി.

Comments are closed.