യുഎസ് : അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിന വാർഷിക ആഘോഷങ്ങൾക്കൊരുങ്ങവെ, രാജ്യത്തിന്റെ അടിസ്ഥാന തത്വങ്ങളിലൊന്നായ മതസ്വാതന്ത്ര്യത്തിന് പ്രത്യേക പ്രാധാന്യം നൽകി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇതിന്റെ ഭാഗമായി അദ്ദേഹം വൈറ്റ് ഹൗസിൽ റിലീജിയസ് ലിബർട്ടി കമ്മീഷൻ അംഗങ്ങളുമായി പ്രത്യേക കൂടിക്കാഴ്ച നടത്തി.
രാജ്യത്തെ മതസ്വാതന്ത്ര്യവും മനസ്സാക്ഷി സംരക്ഷണവും നേരിടുന്ന ഭീഷണികൾ പഠിക്കാൻ ഒരു വർഷം മുൻപ് രൂപീകരിച്ച പാനലാണിത്. കഴിഞ്ഞ ഒരു വർഷത്തിനിടെ നൂറിലധികം സാക്ഷികളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച ശേഷമാണ് കമ്മീഷൻ തങ്ങളുടെ കണ്ടെത്തലുകൾ പ്രസിഡന്റിന് സമർപ്പിച്ചത്.
തങ്ങളുടെ മതപരമായ വിശ്വാസങ്ങൾ കാരണം ജോലിസ്ഥലങ്ങളിലെ ശിക്ഷാനടപടികൾ, ജോലി നഷ്ടപ്പെടൽ, കടുത്ത പ്രൊഫഷണൽ സമ്മർദ്ദങ്ങൾ എന്നിവ നേരിടേണ്ടി വരുന്നുണ്ടെന്ന് കമ്മീഷന് മുന്നിൽ ഹാജരായ പല സാക്ഷികളും സാക്ഷ്യപ്പെടുത്തിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Comments are closed.