ഹവാന: ക്യൂബയിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയെയും ജനങ്ങളുടെ ദുരിതത്തെയും കുറിച്ച് സംസാരിക്കുന്ന വൈദികരെയും ജനാധിപത്യ പ്രവർത്തകരെയും ഭരണകൂടം വേട്ടയാടുന്നു. ഫാ. കാസ്റ്റർ അൽവാരെസിനെയും ഫാ. ആൽബെർട്ടോ റെയ്‌സിനെയും മണിക്കൂറുകളോളം തടഞ്ഞുവെച്ച് ചോദ്യം ചെയ്തത് ഇതിന്റെ ഭാഗമാണ്.
ജനങ്ങളുടെ സ്വാതന്ത്ര്യത്തിനായി നിലകൊള്ളുന്ന വൈദികരെ വിപ്ലവ വിരുദ്ധർ എന്ന് മുദ്രകുത്തി പീഡിപ്പിക്കുന്നത് ക്യൂബയിൽ പതിവാകുകയാണ്. സഭയും ഭരണകൂടവും തമ്മിലുള്ള ബന്ധം വീണ്ടും വഷളാകുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Comments are closed.