ലക്നൗ : ഉത്തർപ്രദേശിലെ അസംഗഡ് ജില്ലയിൽ പതിനഞ്ചുകാരനെ നിർബന്ധിച്ച് മതം മാറ്റി സുന്നത്ത് നടത്തിയതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
വിശ്വഹിന്ദു പരിഷത്തിന്റെ ബരാബങ്കി ജില്ലാ പ്രസിഡന്റ് ബ്രിജേഷ് കുമാർ വൈശ്യക്കൊപ്പം
അസംഗഢിലെ ജുവനൈൽ ജസ്റ്റിസ് ബോർഡ് ഓഫീസിലെത്തി കുട്ടി തന്നെയാണ് പരാതി നൽകിയത് . ബ്രിജേഷ് കുമാറിനെ കാണാനെത്തിയ കുട്ടി തന്റെ പേര് നൂർ മുഹമ്മദ് എന്നാണ് പറഞ്ഞത്. താൻ ഹരിജൻ സമുദായത്തിൽ പെട്ടയാളാണെന്നും സ്ക്രാപ്പ് ഡീലറായ റിയാസത്ത് അലി മകൻ മുർഷിദ് എന്നിവർ നിർബന്ധിച്ച് മതം മാറ്റിയെന്നും സുന്നത്ത് നടത്തിയെന്നും കുട്ടി പറഞ്ഞു.
വീട് വിട്ടിറങ്ങിയ കുട്ടിയെ റിയാസത്ത് അലി പ്രലോഭിപ്പിച്ച് ബരാബങ്കിയിലേക്ക് കൊണ്ടുപോകുകയായിരുന്നു . പിന്നീട് അയാൾ റസ്റ്റോറന്റിൽ കുട്ടിയെ ജോലിയ്‌ക്ക് നിർത്തി. ഇതിനിടെയാണ് ഇസ്ലാം പണ്ഡിതരെ വിളിച്ചു വരുത്തി സുന്നത്ത് നടത്തുകയും , മതം മാറ്റുകയും ചെയ്തത് . നിസ്ക്കരിപ്പിക്കുകയും ചെയ്തത്.
