നോർമൻ : ജെൻഡർ വിഷയത്തിൽ ബൈബിളിനെ ഉദ്ധരിച്ച് ഉപന്യാസം എഴുതിയ യൂണിവേഴ്സിറ്റി ഓഫ് ഒക്ലഹോമ വിദ്യാർത്ഥിനിയുടെ പേപ്പറിന് മാർക്ക് നിഷേധിച്ചത് വലിയ വിവാദമായി. സൈക്കോളജി വിദ്യാർത്ഥിനിയായ സമന്ത ഫുൾനെക്കിയുടെ ഉപന്യാസത്തിന് 25-ൽ പൂജ്യം മാർക്ക് നൽകിയ അദ്ധ്യാപകൻ അതിലെ പരാമർശങ്ങൾ അങ്ങേയറ്റം കുറ്റകരമാണ് എന്ന് രേഖപ്പെടുത്തി.
സമൂഹത്തിൽ ജെൻഡർ ഇല്ലാതാക്കുന്നത് ദൈവത്തിന്റെ യഥാർത്ഥ പദ്ധതിയിൽ നിന്ന് മനുഷ്യരെ അകറ്റും എന്നും, ഒന്നിലധികം ജെൻഡറുകൾ ഉണ്ട് എന്ന പ്രചാരണം ഭൂതങ്ങൾക്ക് തുല്യമാണ് എന്നും ഇത് അമേരിക്കൻ യുവാക്കളെ ദോഷകരമായി ബാധിക്കുമെന്നും സമന്ത ഉപന്യാസത്തിൽ വാദിച്ചു.
തൻ്റെ മതവിശ്വാസങ്ങളുടെ പേരിൽ താൻ വിവേചനത്തിന് ഇരയായി എന്ന് ആരോപിച്ച് ഫുൾനെക്കി യൂണിവേഴ്സിറ്റിയിൽ ഔപചാരികമായ പരാതി നൽകി. തന്റെ സംസാര സ്വാതന്ത്ര്യത്തിന്റെയും മതവിശ്വാസങ്ങളുടെയും ലംഘനമാണ് ഈ ഗ്രേഡ് എന്നും അവർ അഭിപ്രായപ്പെട്ടു.

Comments are closed.