വാഷിംഗ്‌ടൺ : അമേരിക്കയുടെ ആത്മീയ അടിത്തറ വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ‘അമേരിക്ക റീഡ്‌സ് ദി ബൈബിൾ’ എന്ന ചടങ്ങിൽ ഡൊണാൾഡ് ട്രംപ് പഴയ നിയമത്തിലെ ബൈബിൾ വാക്യങ്ങൾ വായിച്ചു. ഓവൽ ഓഫീസിലിരുന്ന് റെക്കോർഡ് ചെയ്ത വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം ഈ വായന നടത്തിയത്. എന്നാൽ, ഈ വായനയ്ക്ക് ദിവസങ്ങൾക്ക് മുൻപ് തന്നെ താൻ യേശുവിനെപ്പോലെ ഇരിക്കുന്ന ഒരു എഐ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതും, ഇറാൻ വിഷയത്തിൽ പോപ്പ് ലെയോ പതിനാലാമനുമായി തർക്കത്തിലായതും വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
ഇറാനിലെ നാഗരികതയെ തുടച്ചുനീക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയതിനെ പോപ്പ് ലെയോ പതിനാലാമൻ രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന് മറുപടിയായി പോപ്പ് “കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ ദുർബലനാണെന്നും” “വിദേശനയത്തിൽ പരാജയമാണെന്നും” ട്രംപ് സോഷ്യൽ മീഡിയയിലൂടെ തിരിച്ചടിച്ചു. എട്ട് ശതമാനത്തിലധികം കത്തോലിക്കരും പോപ്പിനെ അനുകൂലിക്കുന്ന സാഹചര്യത്തിൽ ഈ പോര് റിപ്പബ്ലിക്കൻ പാർട്ടിക്ക് വലിയൊരു തിരിച്ചടിയായിരിക്കുകയാണ്. ഇത്രയും വലിയൊരു ഭരണാധികാരിയും ആത്മീയ നേതാവും തമ്മിലുള്ള ഈ പന്തികേട് അത്ര നല്ല കാര്യമാണോ?
ഫാമിലി പോളിസി അലയൻസ് ഫൗണ്ടേഷൻ സംഘടിപ്പിച്ച ഒരാഴ്ച നീളുന്ന ബൈബിൾ വായനാ യജ്ഞത്തിന്റെ ഭാഗമായാണ് ട്രംപിന്റെ ഈ നീക്കം. മാർക്കോ റൂബിയോ ഉൾപ്പെടെയുള്ള മറ്റ് പ്രമുഖ നേതാക്കളും ഈ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. കുടുംബങ്ങളെ സുഖപ്പെടുത്താനും രാജ്യത്തിന് ജ്ഞാനം പകർന്നു നൽകാനും ബൈബിൾ വായന സഹായിക്കുമെന്നാണ് സംഘാടകരുടെ വിശ്വാസം.

Comments are closed.