സുഡാൻ : സുഡാനിലെ ആഭ്യന്തരയുദ്ധത്തിൽ സാധാരണ ജനങ്ങളെ ഭീതിയിലാഴ്ത്താൻ ലൈംഗിക അതിക്രമങ്ങൾ വൻതോതിൽ യുദ്ധായുധമായി ഉപയോഗിക്കുന്നതായി ഐക്യരാഷ്ട്രസഭയുടെ പുതിയ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ തോതിലാണ് അതിക്രമങ്ങൾ അരങ്ങേറുന്നത്.
ഔദ്യോഗികമായി എണ്ണൂറിലധികം പേർ ഇരകളായതായി യു.എൻ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, യഥാർത്ഥ കണക്കുകൾ ഇതിലും എത്രയോ ഇരട്ടിയായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. സുഡാൻ സൈന്യവും പാരാമിലിറ്ററി വിഭാഗവും തമ്മിൽ മൂന്ന് വർഷത്തിലേറെയായി തുടരുന്ന ഈ യുദ്ധം രാജ്യത്തെ കടുത്ത മാനുഷിക പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്.
യുദ്ധഭൂമിയിൽ പീഡിപ്പിക്കപ്പെടുന്ന നിരാലംബരായ ജനങ്ങളുടെ സംരക്ഷണത്തിനായി മനുഷ്യാവകാശ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. കടുത്ത ആത്മീയവും ശാരീരികവുമായ തകർച്ച നേരിടുന്ന സുഡാനിലെ ഈ നിരാശ്രയരായ ജനതയ്ക്കും സമാധാന പുനസ്ഥാപനത്തിനുമായി ആഗോള ക്രൈസ്തവ സമൂഹം പ്രാർത്ഥനയോടെ നിലകൊള്ളുന്നു.

Comments are closed.