Ultimate magazine theme for WordPress.

ഹിമാചൽ പ്രദേശിൽ മണ്ണിടിച്ചിൽ; 40 ൽ അധികം ആളുകളെ കാണാതായി

ഷിംല: ഹിമാചൽ പ്രദേശിലെ കിന്നൗർ പ്രദേശത്ത് ശക്തമായ മണ്ണിടിച്ചിൽ. കിന്നൗർ ജില്ലയിലെ ചൗരയ്ക്ക് സമീപം ദേശീയപാതയിലാണ് മണ്ണിടിച്ചിൽ ഉണ്ടായിരിക്കുന്നത്. കൂറ്റൻ പാറകള്‍ അടര്‍ന്ന് വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഈ വഴിയിലൂടെ യാത്ര ചെയ്തിരുന്നത് ബസ്സിന് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. അപകടത്തിൽ ബസിനൊപ്പം മറ്റ് വാഹനങ്ങളുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. കിന്നൗറിൽ നിന്നും ഹരിദ്വാറിലേക്ക് പോയ ബസിന് മുകളിലേക്കാണ് മണ്ണിടിഞ്ഞുവീണത്.

ബസിൽ 40തിലധികം യാത്രക്കാരുണ്ടായിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദേശീയപാത 5 ൽ ഉണ്ടായ മണ്ണിടിച്ചിൽ ഹൈവേ പൂർണമായും തടസപ്പെട്ടിരിക്കുകയാണ്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. ചിലര്‍ കാറിൽ നിന്നും ഉറക്കെ കരയുന്നത് കേട്ടുവെന്ന് പ്രദേശവാസികള്‍ പറയുന്നു. കരസേന, ദേശീയ ദുരന്ത പ്രതികരണ സേന (എൻഡിആർഎഫ്), ലോക്കൽ റെസ്ക്യൂ ടീമുകൾ എന്നിവരെ രക്ഷാപ്രവർത്തനത്തിനായി വിളിച്ചിട്ടുണ്ടെന്ന് കിന്നൂർ ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു.രക്ഷാപ്രവർത്തനങ്ങൾ നടത്താൻ ഞാൻ പോലീസിനും പ്രാദേശിക ഭരണകൂടത്തിനും നിർദേശം നൽകി. എൻഡിആർഎഫിനും ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. ഒരു ബസും കാറും ഇടിച്ചിരിക്കാമെന്ന് ഞങ്ങൾക്ക് വിവരം ലഭിച്ചു. വിശദമായ വിവരങ്ങൾക്കായി ഞങ്ങൾ കാത്തിരിക്കുകയാണെന്നും ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയറാം ഠാക്കൂർ പറഞ്ഞു.

Leave A Reply

Your email address will not be published.