Ultimate magazine theme for WordPress.

പാനിയായ് വെടിവയ്പ്പ് വിചാരണ ആരംഭിച്ച് ഇന്തോനേഷ്യൻ കോടതി

ജക്കാർത്ത: 2014 ൽ നാല് ക്രിസ്ത്യൻ വിദ്യാർത്ഥികളെ കൊലപ്പെടുത്തിയ പാനിയായി വെടിവയ്പ്പിൽ വിചാരണ ആരംഭിച്ച് ഇന്തോനേഷ്യയിലെ തെക്കൻ സുലവേസി പ്രവിശ്യയുടെ തലസ്ഥാനമായ മകാസറിലെ മനുഷ്യാവകാശ കോടതി. 17 നും 18 നും ഇടയിൽ പ്രായമുള്ള, കുട്ടികൾ – രണ്ട് കത്തോലിക്കരും രണ്ട് പ്രൊട്ടസ്റ്റന്റുകാരും – 2014 ഡിസംബർ 8 ന് അന്നത്തെ പപ്പുവ പ്രവിശ്യയിലെ പനിയായി ജില്ലയിൽ ഒരു പ്രതിഷേധത്തിനിടെ സുരക്ഷാ സേനയുടെ വെടിയേറ്റ് മരിച്ചു. സംഭവത്തിൽ 21 പ്രതിഷേധക്കാർക്ക് പരിക്കേറ്റു. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഈ കേസിൽ അന്വേഷണം നടത്തി കഴിഞ്ഞ വർഷം വെളിപ്പെടുത്തിയതിനെത്തുടർന്ന്, പനിയായി മിലിട്ടറി കമാൻഡിന്റെ ലെയ്‌സൺ ഓഫീസറായിരുന്ന ഇന്തോനേഷ്യൻ മിലിട്ടറി റിട്ടയേറി ഇസക് സത്തുവിനെ അറ്റോർണി ജനറൽ ഓഫീസ് (എജിഒ) കേസിൽ പ്രതിയായി നാമകരണം ചെയ്തു. സാധാരണക്കാരെ ആസൂത്രിതമായി കൊലപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്യുന്നതിനാൽ ഈ സംഭവത്തെ കടുത്ത മനുഷ്യാവകാശ ലംഘനമായി കോടതി പറഞ്ഞു.

Leave A Reply

Your email address will not be published.