ആഫ്രിക്ക : ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ മുതൽ നൈജീരിയ വരെ നീളുന്ന ആഫ്രിക്കൻ രാജ്യങ്ങളിൽ ക്രൈസ്തവ വിശ്വാസികൾ നേരിടുന്നത് സമാനതകളില്ലാത്ത ക്രൂരതകളാണെന്ന് 2026-ലെ വേൾഡ് വാച്ച് ലിസ്റ്റ് വ്യക്തമാക്കുന്നു. കോംഗോയിൽ നിന്നുള്ള മരിയ എന്ന 27-കാരിയുടെ അനുഭവം നടുക്കുന്നതാണ്. ഇസ്ലാമിക് വിമതർ അവളുടെ ഭർത്താവിനെ ശിരഛേദം ചെയ്യുകയും മകനെ തട്ടിക്കൊണ്ടുപോവുകയും ചെയ്തു. വെടിയേറ്റ മരിയ ഇന്ന് ‘ഓപ്പൺ ഡോർസ്’ സംഘടനയുടെ സഹായത്തോടെ ഒരു കൊച്ചു കട നടത്തിയാണ് മക്കളെ വളർത്തുന്നത്. സൊമാലിയയിലും അൾജീരിയയിലും ക്രൈസ്തവർക്ക് ബൈബിൾ കൈവശം വെക്കാൻ പോലും അനുവാദമില്ലാത്ത സാഹചര്യം വല്ലാത്തൊരു വിങ്ങലല്ലേ? നിങ്ങൾ തന്നെ ഒന്ന് ചിന്തിച്ചു നോക്കൂ!
നൈജീരിയയിൽ പാസ്റ്റർ ജെഹുവും കുടുംബവും നേരിട്ട അക്രമം മറ്റൊരു ഉദാഹരണമാണ്. തന്റെ കണ്മുന്നിൽ വെച്ച് സഹോദരനും ഭാര്യയും കൊല്ലപ്പെടുന്നത് കാണേണ്ടി വന്ന അദ്ദേഹം ഇന്ന് ഒരു അഭയാർത്ഥി ക്യാമ്പിലിരുന്നാണ് വിശ്വാസികൾക്ക് ആത്മവിശ്വാസം നൽകുന്നത്. ഇത്തരം പീഡിപ്പിക്കപ്പെടുന്ന വിശ്വാസികൾക്ക് പ്രാർത്ഥനയും ഭക്ഷണവും ചികിത്സയും നൽകാനായി ഓപ്പൺ ഡോർസ് സൗത്ത് ആഫ്രിക്ക നടത്തുന്ന ‘ട്രാവൽ മിനിസ്ട്രി’ വലിയൊരു ആശ്വാസമാണ്.

Comments are closed.