ഒംദുർമാൻ: സുഡാൻ സൈന്യത്തിലെ വിവിധ വിഭാഗങ്ങൾ തമ്മിൽ നാല് വർഷമായി തുടരുന്ന ആഭ്യന്തര യുദ്ധം ലോകത്തിലെ ഏറ്റവും വലിയ മാനുഷിക പ്രതിസന്ധിക്ക് കാരണമായി. യുദ്ധം കാരണം ഇതുവരെ 12 മുതൽ 14 ദശലക്ഷം വരെ ആളുകളാണ് രാജ്യത്ത് അഭയാർത്ഥികളാകാൻ നിർബന്ധിതരായത്.
സുഡാനിലെ ജനസംഖ്യയുടെ മൂന്നിലൊന്നിലധികം വരുന്ന, ഏകദേശം 20 ദശലക്ഷം ജനങ്ങൾ ഇപ്പോൾ കടുത്ത പട്ടിണി നേരിടുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം 2023-ൽ സായുധ പോരാട്ടം ആരംഭിച്ചതിനുശേഷം 60,000 നും 4,00,000 നും ഇടയിൽ ആളുകൾക്ക് ഇതിനകം ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.
പട്ടാളവും പാരാമിലിറ്ററിയും തമ്മിലുള്ള ഈ അധികാര തർക്കത്തിൽ ഏറ്റവും കൂടുതൽ പീഡനം അനുഭവിക്കുന്നത് സാധാരണക്കാരാണ്. ഇതിൽ സ്ത്രീകളും കുട്ടികളും കടുത്ത അതിക്രമങ്ങൾക്ക് ഇരയാകുമ്പോൾ, ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്ക് വിവേചനം കാരണം യാതൊരുവിധ മാനുഷിക സഹായങ്ങളോ സുരക്ഷിത സ്ഥാനങ്ങളോ ലഭിക്കുന്നില്ലെന്ന് അന്താരാഷ്ട്ര സംഘടനകൾ വ്യക്തമാക്കുന്നു.

Comments are closed.