ബാഗ്ദാദ് : ബാഗ്ദാദിലെ കൽദായ പാത്രിയർക്കീസായിരുന്ന കർദ്ദിനാൾ ലൂയിസ് സാക്കോയുടെ രാജിയെത്തുടർന്ന്, പുതിയ നേതാവിനെ തിരഞ്ഞെടുക്കാനായി ബിഷപ്പുമാർ കഴിഞ്ഞ ആഴ്ച റോമിൽ ഒത്തുചേർന്നിരുന്നു. ഇറാഖിലെ അത്യന്തം വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ സഭയെ നയിച്ച ലൂയിസ് സാക്കോ കഴിഞ്ഞ മാർച്ചിലാണ് ലിയോ പതിനാലാമൻ മാർപ്പാപ്പയ്ക്ക് രാജിക്കത്ത് നൽകിയത്.
വിശുദ്ധ നഗരമായ റോമിൽ പ്രാർത്ഥനാപൂർവ്വം ഒത്തുചേർന്ന ബിഷപ്പുമാർ സഭയുടെ ഭാവി മുൻനിർത്തിയാണ് ഈ പുതിയ തീരുമാനമെടുത്തതെന്ന് എർബിൽ ബിഷപ്പ് വർത്ത പത്രക്കുറിപ്പിൽ അറിയിച്ചു.

Comments are closed.