ജറുസലേം: യുദ്ധത്തിന്റെയും വിലാപങ്ങളുടെയും നടുവിൽ നിൽക്കുന്ന വിശുദ്ധ നാട്ടിൽ നിന്ന് ലോകത്തിന് പ്രത്യാശയുടെ വലിയ സന്ദേശം പകർന്ന് ജറുസലേം ലത്തീൻ പാത്രിയർക്കീസ് കർദിനാൾ പിയർബത്തിസ്ത്ത പിറ്റ്സബല്ല. വിശുദ്ധ നാട്ടിലെ തിരുക്കല്ലറ ദേവാലയത്തിൽ നടന്ന ഈസ്റ്റർ ജാഗരണ ശുശ്രൂഷയ്ക്കിടെയാണ് അദ്ദേഹം സമാധാനത്തിന്റെ വാക്കുകൾ പങ്കുവെച്ചത്.
നാശത്തിന്റെ ശബ്ദങ്ങൾക്കിടയിലും ദൈവത്തിന്റെ വചനം നിശബ്ദതയെ ഭേദിച്ച് ഉയരുന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. “യുദ്ധങ്ങൾ അവസാനിച്ചതിന് ശേഷം പുനരുത്ഥാനത്തിന്റെ വിത്തുകൾ പാകാമെന്ന് ദൈവം കരുതുന്നില്ല. മറിച്ച് ഇരുട്ടിലും നിശബ്ദതയിലും അടഞ്ഞുകിടക്കുന്ന കല്ലറയ്ക്കുള്ളിലും ദൈവം തന്റെ പ്രവൃത്തി ആരംഭിക്കുന്നു,” കർദിനാൾ പറഞ്ഞു. ലോകത്തിലെ പ്രതിസന്ധികൾക്ക് മുന്നിൽ നിശ്ചലമായി നിൽക്കാതെ അനുരഞ്ജനത്തിന്റെയും സമാധാനത്തിന്റെയും “ജീവനുള്ള കല്ലുകൾ” ആയിത്തീരാൻ കർദിനാൾ വിശ്വാസികളെ ആഹ്വാനം ചെയ്തു.

Comments are closed.