ബഹ്റൈൻ : ഇറാൻ ആക്രമണങ്ങൾക്കിടയിലും രാജ്യത്തുടനീളമുള്ള പള്ളികൾ തുറന്നുപ്രവർത്തിക്കണമെന്ന് ബഹ്റൈൻ കിരീടാവകാശി സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ആഹ്വാനം ചെയ്തു. മനാമയിലെ യുഎസ് അഞ്ചാം കപ്പൽ വ്യൂഹത്തിന്റെ ആസ്ഥാനം ലക്ഷ്യമാക്കി ഇറാന്റെ മിസൈലുകളും ഡ്രോണുകളും പതിച്ചതോടെ, ഈ യുദ്ധത്തിൽ ബഹ്റൈൻ ഒരു മുൻനിര പോരാട്ടഭൂമിയായി മാറിയിരിക്കുകയാണ്.അവാലിയിലെ ‘അവർ ലേഡി ഓഫ് അറേബ്യ’ കത്തീഡ്രൽ സന്ദർശിച്ച കിരീടാവകാശി, കത്തോലിക്കാ സമൂഹത്തിന് തന്റെ പൂർണ്ണ പിന്തുണ അറിയിച്ചു. യുദ്ധഭീഷണിക്കിടയിലും മതസ്വാതന്ത്ര്യവും ആരാധനാ സൗകര്യങ്ങളും ഉറപ്പാക്കാനുള്ള അദ്ദേഹത്തിന്റെ നീക്കം പ്രവാസികൾക്കും പ്രാദേശിക വിശ്വാസികൾക്കും വലിയ ആശ്വാസമാണ് നൽകുന്നത്. രാജ്യം കടുത്ത വെല്ലുവിളികൾ നേരിടുമ്പോഴും സമാധാനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിക്കാനാണ് അദ്ദേഹം ലക്ഷ്യമിടുന്നത്.

Comments are closed.