Texas ൽ വെടിവെപ്പ് : ഇന്ത്യൻ വംശജയായ വിദ്യാർത്ഥിനി ഉൾപ്പെടെ നാല് മരണം ; ഭീകരാക്രമണ ബന്ധം അന്വേഷിക്കുന്നു
ടെക്സസ് : അമേരിക്കയിലെ ടെക്സസ് സർവകലാശാലയ്ക്ക് സമീപമുള്ള ബാറിന് പുറത്തുണ്ടായ വെടിവെപ്പിൽ ഇന്ത്യൻ വംശജയായ സവിത ഷാൻ (21) ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. സെനഗൽ സ്വദേശിയായ എൻഡിയാഗ ഡയഗ്നെ (53) നടത്തിയ ആക്രമണത്തിൽ പതിനാല് പേർക്ക് പരിക്കേറ്റു. ഇറാനിയൻ പതാകയും തീവ്രവാദ സ്വഭാവമുള്ള രേഖകളും കൈവശം വച്ചിരുന്ന പ്രതിയെ പോലീസ് സംഭവസ്ഥലത്ത് വെച്ച് വെടിവെച്ചു കൊന്നു. ബിരുദ വിദ്യാർത്ഥിനിയും വിദ്യാർത്ഥി നേതാവുമായ സവിതയുടെ മരണം ഓസ്റ്റിനിലെ ഇന്ത്യൻ പ്രവാസികൾക്കിടയിൽ വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. സംഭവത്തിൽ ഭീകരാക്രമണ ബന്ധമുണ്ടോ എന്ന് എഫ്.ബി.ഐ (FBI) അതീവ ഗൗരവത്തോടെ അന്വേഷിച്ചു വരികയാണ്.
പശ്ചിമേഷ്യൻ യുദ്ധം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ, അമേരിക്കൻ മണ്ണിൽ ഇറാൻ അനുകൂല ചിഹ്നങ്ങളുമായി നടന്ന ഈ ആക്രമണത്തെ അധികൃതർ ഗൗരവത്തോടെയാണ് കാണുന്നത്. കൊല്ലപ്പെട്ടവരിൽ ഹാരിങ്ടൺ, ഷാൻ എന്നിവരെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിയുടെ വീട്ടിൽ നിന്നും സംഭവസ്ഥലത്ത് നിന്നുമായി കണ്ടെടുത്ത രേഖകൾ വലിയ ഗൂഢാലോചനകളിലേക്ക് വിരൽ ചൂണ്ടുന്നതായി പോലീസ് സൂചിപ്പിച്ചു.

Comments are closed.