വാഷിംഗ്ടൺ: ഇറാനിലെ കടുത്ത പീഡനങ്ങൾക്കിടയിലും ക്രൈസ്തവ വിശ്വാസത്തിലേക്ക് കടന്നുവരുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ഇറാൻ അലൈവ് മിനിസ്ട്രീസ് ഡയറക്ടർ ലിലി മെഷിയാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയത്. ഇറാനിലെ മുസ്ലിം സഹോദരങ്ങൾക്ക് സ്വപ്നങ്ങളിലൂടെ യേശു ദർശനം നൽകുന്നതായും പലർക്കും മാരക രോഗങ്ങളിൽ നിന്ന് രോഗശാന്തി ലഭിക്കുന്നതായും അവർ പറഞ്ഞു.
സർക്കാർ നിയന്ത്രണങ്ങൾ കടുപ്പിക്കുമ്പോഴും സാറ്റലൈറ്റ് ചാനലുകൾ വഴി സുവിശേഷം ഇറാനിലെ വീടുകളിൽ എത്തുന്നുണ്ട്. ഭരണകൂടം പതനത്തിന്റെ പാതയിലാണെന്നും ഈ സമയത്ത് ഇറാനിലെ ജനതയ്ക്കായി ലോകമെമ്പാടുമുള്ള വിശ്വാസികൾ പ്രാർത്ഥിക്കണമെന്നും ലിലി മെഷി അഭ്യർത്ഥിച്ചു.

Comments are closed.