സാഗ്രെബ്: ക്രൊയേഷ്യയുടെ തലസ്ഥാനമായ സാഗ്രെബില്‍ കത്തോലിക്ക സന്യാസിനിക്ക് നേരെ അല്ലാഹു അക്ബര്‍ വിളിച്ച് കത്തിയാക്രമണം. സെന്റ് വിൻസെന്റ് ഡി പോൾ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി സന്യാസിനി സമൂഹത്തില്‍ നിന്നുള്ള 34 വയസ്സുള്ള സിസ്റ്റർ മരിജ ടാറ്റ്ജാന സെർനോയാണ് മതതീവ്രവാദിയുടെ ആക്രമണത്തിന് ഇരയായത്.
നവംബർ 28ന് മലേഷ്നിക്കയില്‍വെച്ചാണ് ആക്രമണം നടന്നതെന്ന് സന്യാസ സമൂഹം പിന്നീട് അറിയിച്ചു.ആക്രമണത്തിനിടെ അക്രമി “അല്ലാഹു അക്ബർ” എന്ന ഇസ്ളാമിക അറബി വാചകം ഉൾപ്പെടെയുള്ള മതപരമായ മുദ്രാവാക്യങ്ങൾ വിളിച്ചിട്ടുണ്ടെന്ന് ദൃക്സാക്ഷികൾ വെളിപ്പെടുത്തി. ആക്രമണത്തിൽ മതപരമായ ഘടകങ്ങള്‍ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു വരികയാണെന്ന്
.സുജിക്ക സ്വദേശിയായ സിസ്റ്റര്‍ മരിജ സാഗ്രെബ് പ്രൈമറി സ്കൂളിൽ സേവനം ചെയ്തുവരികയാണ്.

Comments are closed.