ജയ്പ്പൂർ : രാജസ്ഥാനിന്റെ തലസ്ഥാനമായ ജയ്പ്പൂരിൽ ഒരു കൂട്ടം സുവിശേഷ വിരോധികൾ സഭാ ആരാധന മദ്ധ്യേ ഭവനത്തിൽ അതിക്രമിച്ച് കയറി പാസ്റ്ററേയും സഭാ വിശ്വാസികളെയും അതി ക്രൂരമായി മർദിച്ച് ആരാധന തടസ്സപ്പെടുത്തി.
ക്രൂരമായ മർദ്ദനത്തിന് ഇരയായ അസംബ്ലിസ് ഓഫ് ഗോഡ് സഭാ ശുശ്രൂഷകൻ പാസ്റ്റർ ബോവസ് ഡാനിയേലും സഭാംഗങ്ങളും പോലീസ് സ്റ്റേഷനിലെത്തി എഫ് ഐ ആർ ഇടുവാൻ ആവശ്യപ്പെട്ടെങ്കിലും ആദ്യം പോലീസ് അതിന് തയ്യാറായിലെങ്കിലും പിന്നീട് വിശ്വാസികളുടെ ശക്തമായ എതിർപ്പും ജയ്പൂരിലെ എല്ലാ ദൈവദാസൻമാരും സഭാംഗങ്ങളും പോലീസ് സ്റ്റേഷനിലെത്തി സ്റ്റേഷന് മുൻപിൽ പാട്ടും പ്രാർത്ഥനയുമായി എത്തിയതിനെ തുടർന്ന് ഒടുവിൽ പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു.

Comments are closed.