കൂർഗ്: മൈസൂർ ജില്ലയിലെ പിരിയാപ്പട്ടണ താലൂക്കിലെ മരടിയൂർ ഗ്രാമത്തിൽ ശുശ്രൂഷിക്കുന്ന എജി സഭയിലെ പാസ്റ്റർ സ്റ്റെൻസണിനെയും ഭാര്യയെയും ഒരു കൂട്ടം ബിജെപി അനുയായികൾ ക്രൂരമായി മർദ്ദിച്ചു.
പിരിയപട്ടണ താലൂക്കിലെ മരടിയൂർ വില്ലേജിൽ സഭാ ഹാൾ പണിയുന്ന സംഭവത്തിൽ ഹൈന്ദവ അനുകൂല സംഘടനകളുടെ ശക്തമായ എതിർപ്പുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനിൽ കേസ് കൊടുത്തിരുന്നു. ഈ സാഹചര്യത്തിൽ നാട്ടുകാരും ഹിന്ദു അനുകൂല സംഘടനകളും ആലയത്തിൻ്റെ നിർമാണത്തെ തടഞ്ഞു. ഈ വിഷയത്തിൽ പാസ്റ്റർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. മതപരമായ ആചാരങ്ങളിൽ ആരും ഇടപെടരുതെന്നും ആലയം നിർമ്മിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പാലിച്ച് നിയമപരമായി പള്ളി നിർമ്മിക്കാമെന്നും കോടതി വിധിച്ചു. കോടതിവിധിപ്രകാരം സഭാ ഹാൾ പണിതുടങ്ങി. എന്നാൽ ചൊവ്വാഴ്ച മുൻ എം പി യും ഒരുകൂട്ടം ബിജെപി പ്രവർത്തകരും സഭാ ഹാൽ പണിയുന്ന സ്ഥലത്ത് വന്നു മരടിയൂർ ഗ്രാമത്തിൽ പള്ളി പണിയുവാൻ അനുവദിക്കരുത് എന്ന് അനുയായികളോട് പറയുകയും തുടർന്ന് ബുധനാഴ്ച ഒരുകൂട്ടം ബിജെപി പ്രവർത്തകർ പഞ്ചായത്തിന് മുമ്പിൽ മാർച്ച് നടത്തി വൈകുന്നേരം പള്ളി പണിയുന്ന സ്ഥലത്ത് വന്നു വിശ്വാസികളെയും പാസ്റ്റർനേയും ഭാര്യയെയും മർദ്ദിക്കുകയും ചെയ്യുകയായിരുന്നു. ആക്രമണത്തിൽ പാസ്റ്ററുടെ തലക്ക് മാരകമായ മുറിവുകൾ പറ്റുകയും തുടർന്ന് അദ്ദേഹത്തെ ചികിത്സക്കായി മടിക്കേരി ഡിസ്ട്രിക്ട് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു. സംഭവത്തിൽ കുശാൽ നഗർ പോലിസ് കേസ് റജിസ്റ്റർ ചെയ്തു.
വാർത്ത: പാ. ഫ്രെഡി കൂർഗ്
