ജമ്മു : ജമ്മു കാശ്മീരിലെ കിഷ്ത്വാറിൽ വൻ ഹിമപാതം. ഹിമപാതത്തെ തുടർന്ന് 500 ഓളം ഗ്രാമവാസികളെ അധികൃതർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. റോഡ് ഗതാഗതം തടസ്സപ്പെട്ടു.
മൂന്ന് ദിവസമായി മേഖലയിൽ കനത്ത മഴയും മഞ്ഞുവീഴ്ചയുമാണ് അനുഭവപ്പെടുന്നത്. സ്ഥിതിഗതികൾ നിരീക്ഷിച്ച് ആവശ്യമായ യന്ത്രങ്ങൾ സ്ഥാപിച്ച് കണക്റ്റിവിറ്റി പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
