സുഡാൻ : സുഡാനിന്റെ തലസ്ഥാനത്തിനടുത്തുള്ള മാർക്കറ്റിൽ ഷെല്ലാക്രമണം. ആക്രമണത്തിൽ നൂറിലധികം പേർ മരിക്കുകയും നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു.
ഓംർമാൻ നഗരത്തിൽ ശനിയാഴ്ച നടന്ന ആക്രമണത്തിന് ഉത്തരവാദി അർധസൈനിക റാപ്പിഡ് സപ്പോർട്ട് ഫോഴ്സാണെന്ന് എം എസ് എഫും സുഡാനീസ് അധികൃതരും പറഞ്ഞു. എന്നാൽ ആർ എസ് എഫ് ഇത് നിഷേധിച്ചു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്ന് സുഡാനീസ് ഡോക്ടേഴ്സ് യൂണിയൻ പറയുന്നു
