ജെറുസലേം : ഗാസയിലെ വെടിനിർത്തൽ-ബന്ദി കൈമാറ്റ കരാറിന് ഇസ്രയേൽ മന്ത്രിസഭയുടെ അംഗീകാരം. നാളെ (ഞായർ) മുതൽ കരാർ നിലവിൽ വരും. ഇന്നാണ് മന്ത്രിസഭ ഹമാസുമായുള്ള കരാറിന് അനുകൂലമായി നിലപാട് കൈക്കൊണ്ടത്.
സമാധാനക്കരാറിന് വെള്ളിയാഴ്‌ച പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സുരക്ഷാമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഇന്ന് സമ്പൂർണ മന്ത്രിസഭ യോഗംചേർന്ന് അന്തിമമായ അംഗീകാരം നൽകിയത്. ബന്ദികളെ തിരിച്ചുകൊണ്ടുവരുന്നതിനുള്ള പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകിയെന്ന് നെതന്യാഹുവിൻ്റെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്.
