ടെല്‍ അവീവ് : വടക്കന്‍ ഗാസയിൽ ഇസ്രായേല്‍ വ്യോമാക്രമണം. ആക്ക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 35 പേര് കൊല്ലപ്പെട്ടു. ടക്കന്‍ ഗാസയിലെ ബെയ്ത് ലാഹിയ പട്ടണത്തിലാണ് ആക്രമണം നടന്നത്. നിരവധി പേർക്ക് പരിക്കേറ്റു. എന്നാല്‍ മേഖലയിലെ രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാണ് എന്നതാണ് പ്രശ്നം. സിവില്‍ ഡിഫന്‍സ് സേനയുടെ അഭാവം, മതിയായ ആംബുലന്‍സ് ചികിത്സാ സൗകര്യങ്ങളുടെ കുറവ് എന്നിവയാണ് ഇവിടെ നേരിടുന്ന പ്രധാന പ്രശ്നം.