വാഷിംഗ്ടണ്‍ : കാര്‍ബണ്‍ ഉദ്വമനം തടയാനുള്ള ഏറ്റവും പുതിയ ശ്രമം നടപ്പിലാക്കാന്‍ ബൈഡന്‍ ഭരണകൂടത്തിന് സുപ്രീം കോടതി അനുമതി നല്‍കി. ചുരുങ്ങിയ കാലത്തേക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന കല്‍ക്കരി വാതകം പ്രവര്‍ത്തിക്കുന്ന വൈദ്യുത നിലയങ്ങളില്‍ നിന്നുള്ള കാലാവസ്ഥയെ ദോഷകരമായി ബാധിക്കുന്ന കാര്‍ബണ്‍ ഉദ്വമനം തടയാനുള്ള അനുമതിയാണ് കോടതി നൽകിയിരിക്കുന്നത്.
6-3 യാഥാസ്ഥിതിക ഭൂരിപക്ഷമുള്ള കോടതി, വെസ്റ്റ് വിര്‍ജീനിയയുടെ നേതൃത്വത്തിലുള്ള റിപ്പബ്ലിക്കന്‍ സംസ്ഥാനങ്ങളും നിയന്ത്രണം തടയാന്‍ വിവിധ വ്യവസായ ഗ്രൂപ്പുകളും കൊണ്ടുവന്ന അടിയന്തര അഭ്യര്‍ത്ഥനകള്‍ നിരസിച്ചു. തെളിയിച്ചതും ചെലവ് കുറഞ്ഞതുമായ നിയന്ത്രണ സാങ്കേതിക വിദ്യകളെ അടിസ്ഥാനമാക്കിയുള്ള ഈ നിയമം നടപ്പിലാക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നു. അടുത്ത രണ്ട് പതിറ്റാണ്ടിനുള്ളില്‍ 370 ബില്യണ്‍ ഡോളര്‍ കാലാവസ്ഥാ, പൊതുജനാരോഗ്യ ആനുകൂല്യങ്ങള്‍ ഉറപ്പാക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് ഒരു പരിസ്ഥിതി സംരക്ഷണ ഏജന്‍സി വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.
