വത്തിക്കാൻ : ഹമാസ് തട്ടിക്കൊണ്ടുപോയ ബന്ദികളെ മോചിപ്പിക്കണമെന്നും ഇസ്രയേലിലെയും പലസ്തീനിലെയും സംഘർഷം വേഗം അവസാനിപ്പിക്കണമെന്നും ഫ്രാൻസിസ് പാപ്പ. സെപ്റ്റംബർ 15 ന് വത്തിക്കാനിൽ ആഞ്ചലസ് പ്രാർഥനക്ക് ശേഷമാണ് മാർപ്പാപ്പ ഇപ്രകാരം ആഹ്വാനം ചെയ്തത്.
“പാലസ്തീനിലെയും ഇസ്രായേലിലെയും സംഘർഷം അവസാനിപ്പിക്കുക, അക്രമം അവസാനിപ്പിക്കുക, വിദ്വേഷം അവസാനിപ്പിക്കുക, ബന്ദികളെ മോചിപ്പിക്കുക, ചർച്ചകൾ തുടരുക, സമാധാന പരിഹാരങ്ങൾ കണ്ടെത്തുക,” പാപ്പ ഓർമ്മിപ്പിച്ചു.
