ന്യൂയോർക്ക് : ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ വംശഹത്യ അവസാനിച്ച് പത്തുവർഷങ്ങൾ പിന്നിടുമ്പോഴും ഇറാക്കിൽ കാണാതായ 1300 യസീദി കുട്ടികളെ ഇനിയും കണ്ടുകിട്ടിയിട്ടില്ലെന്ന് സേവ് ദി ചിൽഡ്രൻ അന്താരാഷ്ട്രസംഘടന.
ആയിരക്കണക്കിന് യസീദി കുട്ടികളും അവരുടെ കുടുംബങ്ങളും ഇപ്പോഴും ഭവനരഹിതരാണെന്നും, സിൻജാറിലുള്ള കൂടാരങ്ങളിലും, മറ്റു പുറമ്പോക്ക് പ്രദേശങ്ങളിലുമാണ് അവർ കഴിയുന്നതെന്നും ഓഗസ്റ്റ് 1 വ്യാഴാഴ്ച പുറത്തുവിട്ട പത്രക്കുറിപ്പിലൂടെ സംഘടന അറിയിച്ചു.
