ആസാം : ക്രിസ്ത്യൻ സ്കൂളുകളിൽ പ്രവർത്തിക്കുന്ന വൈദികരും കന്യാസ്ത്രീകളും ബ്രദർ മാരും ലോഹയും സന്യാസ വസ്ത്രങ്ങളും മറ്റ് മതപരമായ ചിഹ്നങ്ങളും സ്കൂളിനുള്ളിൽ ധരിക്കരുതെന്ന് ഹിന്ദുത്വ തീവ്രവാദികൾ ആവശ്യപ്പെട്ടു. സ്കൂളുകളെ മതപരിവർത്തനത്തിനുള്ള ഉപാധിയായി ഉപയോഗിക്കുന്നതിൽ നിന്ന് ക്രിസ്ത്യൻ മിഷനറിമാരെ തടയുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഈ ആവശ്യം ഉന്നയിച്ച ഹിന്ദു കുടുംബ സംരക്ഷണ സമിതി പ്രസിഡണ്ട് സത്യരഞ്ജൻ ബോറ പറഞ്ഞു. ക്രിസ്ത്യൻ മിഷനറിമാർ സ്കൂളുകളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും മതസ്ഥാപനങ്ങൾ ആയി പരിവർത്തനം ചെയ്യുകയാണെന്നും തങ്ങൾ അത് അനുവദിക്കുകയില്ലെന്നും തലസ്ഥാനമായ ഗുവാഹത്തിൽ നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം പ്രസ്താവിച്ചു. സ്കൂളുകളിൽ നിന്ന് യേശുവിന്റെയും മാതാവിൻറെയും ചിത്രങ്ങളും രൂപങ്ങളും ഉൾപ്പെടെയുള്ളവ നീക്കം ചെയ്യുന്നതിന് 15 ദിവസത്തെ സമയമാണ് ഇവർ അനുവദിച്ചിരിക്കുന്നത് നീക്കം ചെയ്യാത്ത പക്ഷം ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും അവർ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
