ഹോങ്കോങ്ങിലെ മിഷനറിമാർക്ക് വരാനിരിക്കുന്ന നിയന്ത്രണങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി വത്തിക്കാൻ പ്രതിനിധി
ബെയ്‌ജിങ് : ചൈന ഹോങ്കോങ്ങിന്റെ നിയന്ത്രണം കർശനമാക്കുന്ന സാഹചര്യത്തിൽ സമീപകാല സന്ദർശന വേളയിൽ, ഹോങ്കോങ്ങിലെ ഒരു അനൗദ്യോഗിക വത്തിക്കാൻ പ്രതിനിധി കത്തോലിക്കാ മിഷനറിമാരുമായി കൂടിക്കാഴ്ച നടത്തി, മതത്തിന്റെ മേലുള്ള നിയന്ത്രണങ്ങൾ കൂടുതൽ കൂടുതൽ ശക്തമാവുകയാണ്. അതിനാൽ മിഷനറിമാരോട് സ്വത്തുക്കൾ, ഫയലുകൾ, ഫണ്ടുകൾ എന്നിവ സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ അഭ്യർത്ഥിച്ചു. \”പതിറ്റാണ്ടുകളായി തങ്ങൾ ആസ്വദിച്ച സ്വാതന്ത്ര്യം അവസാനിക്കാൻ പോകുന്നു.\” 1997-ലെ ബ്രിട്ടീഷ് കൈമാറ്റത്തെത്തുടർന്ന് നഗരത്തിന് ഉയർന്ന സ്വയംഭരണാവകാശം ഉണ്ടായിരുന്നു, \”ഒരു രാജ്യം, രണ്ട് സംവിധാനങ്ങൾ\’ എന്ന ചട്ടക്കൂടിന് കീഴിൽ സ്വാതന്ത്ര്യം ആസ്വദിച്ചു. എന്നിരുന്നാലും, വൻതോതിലുള്ള സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളെത്തുടർന്ന് 2020-ൽ ബീജിംഗ് കടുത്ത ദേശീയ സുരക്ഷാ നിയമം ഏർപ്പെടുത്തിയപ്പോൾ അതെല്ലാം മാറി. പ്രമുഖ കത്തോലിക്കാ വ്യക്തികൾ ഉൾപ്പെടെ നിരവധി ജനാധിപത്യ അനുകൂല രാഷ്ട്രീയക്കാരും പ്രവർത്തകരും അറസ്റ്റിലാകുകയും ജയിലിലടയ്ക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പലരും നഗരത്തിൽ നിന്ന് പലായനം ചെയ്യുകയും ജയിൽവാസം ഒഴിവാക്കാൻ തായ്‌വാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് താമസം മാറ്റുകയും ചെയ്തിട്ടുണ്ട്. വിദേശ മിഷനറി സംഘങ്ങൾ മുമ്പ് നഗരത്തിൽ ആസ്വദിച്ചിരുന്ന സ്വാതന്ത്ര്യം അനുദിനം കുറയുന്നു. ഹോങ്കോങ്ങിൽ മിഷനറി വേല ചെയ്യുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുക.അദ്ദേഹം കൂട്ടിച്ചേർത്തു.