ടെക്സാസ് : ടെക്സസിൽ നടന്ന ടേണിംഗ് പോയിന്റ് യുഎസ്എ വനിതാ സമ്മേളനത്തിന് പുറത്ത്, കൊല്ലപ്പെട്ട കൺസർവേറ്റീവ് ആക്ടിവിസ്റ്റ് ചാർലി കിർക്കിന്റെ കൊലപാതകം ഒരു പ്രതിഷേധക്കാരൻ പരസ്യമായി പുനരാവിഷ്കരിച്ചത് വലിയ വിവാദമായി. കഴിഞ്ഞ സെപ്റ്റംബറിൽ യൂറ്റാ വാലി യൂണിവേഴ്‌സിറ്റിയിൽ വെച്ചാണ് ചാർലി കിർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടത്.
സാൻ അന്റോണിയോയിലെ മാരിയറ്റ് റിവർസെന്ററിന് മുന്നിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചാർലി കിർക്കിന്റെ വലിയൊരു മുഖംമൂടി ധരിച്ചെത്തിയ പ്രതിഷേധക്കാരൻ അദ്ദേഹം വെടിയേറ്റു വീഴുന്ന രംഗം കാണികൾക്ക് മുന്നിൽ അഭിനയിച്ചു കാണിക്കുകയും, ചാർലി ‘മരണമർഹിക്കുന്നവനായിരുന്നു’ എന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ ഭാരവാഹികളെ ലക്ഷ്യമിട്ട് ഫേസ്ബുക്കിലൂടെ തീവ്രവാദ ഭീഷണി മുഴക്കിയ ജേക്കബ് വെൻസ്കെ എന്ന ഇരുപത്തിയാറുകാരനെ കഴിഞ്ഞ ആഴ്ച സാൻ അന്റോണിയോ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സമ്മേളന നഗരിക്ക് പുറത്ത് കടുത്ത മാനസികവിഷമം ഉണ്ടാക്കുന്ന രീതിയിലുള്ള ഈ പുതിയ പ്രതിഷേധം അരങ്ങേറിയത്.

Comments are closed.