ജെറുസലേം : ഇസ്രായേൽ-ഹിസ്ബുള്ള സംഘർഷത്തിനിടെ റോക്കറ്റ് ഇസ്രായേൽ അധിനിവേശ ഗോലാൻ കുന്നിലെ മജ്‌ദൽ ഷംസിലെ ദ്രൂസ് ഗ്രാമത്തിലെ ഫുട്ബോൾ മൈതാനത്ത് പതിച്ചു. ആക്രമണത്തിൽ കുട്ടികളടക്കം 12 പേർ മരിച്ചു.
ലബനനിൽ ഇസ്രയേൽ നടത്തിയ മിസൈൽ ആക്രമണത്തിൽ 3 ഹിസ്ബുള്ള അംഗങ്ങൾ കൊല്ലപ്പെട്ടതിനു തിരിച്ചടിയായാണ് റോക്കറ്റാക്രമണം. ആക്രമണത്തിനു പിന്നിൽ ഹിസ്ബുള്ളയാണെന്ന് ഇസ്രയേൽ ആരോപിച്ചു.
