Ultimate magazine theme for WordPress.

ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്ന നടപടികൾ സർക്കാർ സ്വീകരിക്കണം: കെ‌സി‌ബി‌സി

കൊച്ചി: ബഫർ സോൺ നിർണയവുമായി ബന്ധപ്പെട്ടു ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്ന സത്വര നടപടികൾ സർക്കാർ സ്വീകരിക്കണമെന്നു കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. സംസ്ഥാന സർക്കാർ കൃത്യമായ ഡാറ്റയുടെ പിൻബലത്തിൽ സമീപിച്ചാൽ ബഫർ സോൺ സംബന്ധിച്ച ആവശ്യമായ ഭേദഗതികൾക്ക് സുപ്രീംകോടതി സന്നദ്ധമാണന്നും വ്യക്തമാക്കിയിട്ടുണ്ട്. കേരള സർക്കാർ 23 വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റുമുള്ള 115 പഞ്ചായത്തുകളിലായി പരന്നുകിടക്കുന്ന പരിസ്ഥിതിലോല മേഖലയിലുള്ള ജനവാസ മേഖലകളെയും അവിടെയുള്ള ഭവനങ്ങൾ, സർക്കാർ – അർധസർക്കാർ സ്ഥാപനങ്ങൾ, ഇതര നിർമിതികൾ, കൃഷിയിടങ്ങൾ എന്നിവയുടെയും കണക്കെടുക്കാൻ റിമോട്ട് സെൻസിംഗ് ആൻഡ് എൻവയൺമെന്റ് സെന്ററിനെയാണ് ചുമതലപ്പെടുത്തിയത്.

പരിസ്ഥിതിലോല പ്രദേശങ്ങളിൽ റിപ്പോർട്ടിന്റെ വസ്തുതാ പരിശോധന നേരിട്ട് നട ത്തുന്നതിനായി ജസ്റ്റീസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ അധ്യക്ഷനായി അഞ്ചംഗ വിദഗ്ധ സമിതിയെയും നിയോഗിച്ചു. ഈ സമിതിക്ക് 115 പഞ്ചായത്തുകളിലും നേരിട്ടെ ത്തി വസ്തുതാ പരിശോധന നടത്തുന്നതിനു സാവകാശം കിട്ടിയെന്നു കരുതാനാകില്ല. അതിനാൽ പഞ്ചായത്തുകളുടെ സഹകരണത്തോടെ പഠനം നടത്തി സമയബന്ധി തമായി വസ്തുതാ റിപ്പോർട്ട് തയാറാക്കുന്നത് ജനങ്ങൾക്കു സഹായകമാകും.

കഴിഞ്ഞ 11നു പ്രസിദ്ധീകരിച്ച റിപ്പോർട്ടിന്മേലുള്ള ആശങ്കകൾ അറിയിക്കാനുള്ള സമയപരിധി 23 വരെ എന്നതു തീർത്തും അപ്രായോഗികമാണ്. ആക്ഷേപങ്ങൾ പരിഹരി ക്കാൻ കൂടുതൽ സമയം ആവശ്യമാണ്. ഇതിന്റെ ഫലപ്രദമായ നടത്തിപ്പിനായി കെസി ബിസി നേരത്തേ ആവശ്യപ്പെട്ടതുപോലെ ഗ്രാമപഞ്ചായത്തുകളിൽ ഹെൽപ്പ് ഡെസ് കുകൾ പ്രവർത്തിക്കണമെന്ന് വനം വകുപ്പ് നിർദേശിച്ചിട്ടുള്ളത് 115 പഞ്ചായത്തുകളിലും ആവശ്യമാണ്. അവിടെയെല്ലാം ഉദ്യോഗസ്ഥരും കർഷക പ്രതിനിധികളുമടങ്ങിയ ടാസ്ക് ഫോഴ്സിനെയും ചുമതലപ്പെടുത്തേണ്ടതുണ്ട്.

മാത്രമല്ല, പട്ടയമോ സർവേ നമ്പറോ ലഭിക്കാതെ പതിറ്റാണ്ടുകളായി ഈ മേഖലകളിൽ കഴിയുന്ന കർഷകരുടെ വിഷയവും ഏറെ ശ്രദ്ധ യോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. വന്യജീവി സങ്കേതങ്ങൾ ജനവാസ കേന്ദ്രങ്ങളുമായി അതിർത്തി പങ്കിടുന്ന സ്ഥലങ്ങ ളിൽ സംരക്ഷിതവനത്തിന്റെ ഒരു കിലോമീറ്റർ എങ്കിലും ഉള്ളിലേക്ക് മാറ്റി വന്യജീവി സങ്കേതങ്ങളുടെ അതിർത്തി പുനർനിർണയിക്കണം. ഇക്കാര്യം കേന്ദ്ര വൈൽഡ് ലൈഫ് ബോർഡിനെ ബോധ്യപ്പെടുത്തി സുപ്രീംകോടതി വഴി പ്രശ്നത്തിന് പരിഹാരം തേടണമെന്ന ജനങ്ങളുടെ സുപ്രധാന ആവശ്യം ഗൗരവ മായും സത്വരമായും സർക്കാർ പരിഗണിക്കണമെന്നും മാർ ക്ലീമിസ് ബാവ പറഞ്ഞു.

Leave A Reply

Your email address will not be published.