ടോക്കിയോ: ഇനി മുതൽ ജപ്പാനിലെ കുട്ടികള്‍ക്ക് നൈക്ക്, പീക്കാച്ചു, പുഡിങ് പോലുള്ള വ്യത്യസ്ത പേരുകൾ വേണ്ടെന്ന് ഭരണകൂടം.
പുതിയ പേരുകള്‍ക്കായുള്ള അന്വഷേണങ്ങൾക്ക് ഇടയില്‍ ജപ്പാന്റെ പരമ്പരാഗത പേരുകള്‍
ആളുകള്‍ മറക്കുന്നു എന്നാണ് പരാതി.
തിങ്കളാഴ്ച മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരും.ആശുപത്രികള്‍, സ്കൂളുകള്‍ തുടങ്ങിയവയവക്കെല്ലാം പേരുകള്‍ എങ്ങനെ ഉച്ഛരിക്കണമെന്ന് അറിയാതെ ആശയക്കുഴപ്പം ഉണ്ടാകുന്നതും ഇത്തരം പേരുകള്‍ വേണ്ടന്ന് വയ്ക്കുന്നതില്‍ കാരണമായിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. കിരാകിരാ അതായത് മിന്നിത്തിളങ്ങുന്ന പേരുകള്‍ വേണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.
