അബൂജ : യോള കത്തോലിക്കാ രൂപതാംഗമായ ഫാ ഒലിവർ ബൂബയാണ് തട്ടിക്കൊണ്ടുപോയവരുടെ കൈകളിലെ 10 ദിവസത്തെ ദുരനുഭവങ്ങൾ എസിഐ ആഫ്രിക്കയ്ക്കു ജൂൺ 3 തിങ്കളാഴ്ച നല്‍കിയ അഭിമുഖത്തിൽ പങ്കുവെച്ചത്.
തടങ്കലിലായപ്പോഴാണ് സ്വാതന്ത്ര്യത്തിൻ്റെ വില തിരിച്ചറിഞ്ഞതെന്നും ഇത് ഭയങ്കരമായ ഒരു അനുഭവമായിരുന്നുവെന്നും നാം വേദനിക്കുന്നത് കാണുന്നതിൽ അവർക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഇടവകയും ചില സുഹൃത്തുക്കളും നൽകിയ വെളിപ്പെടുത്താത്ത മോചനദ്രവ്യത്തിന് ഒടുവില്‍ സമ്മതിക്കുകയായിരിന്നു. തട്ടിക്കൊണ്ടുപോകലുകളിൽ നിന്ന് പണം സമ്പാദിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം
